Tuesday, 28 January 2014

a short story


നശ്വരത 

     ട്ടുച്ച വെയിലിൽ നിന്ന് തണുത്ത ഇടനാഴിയിലേക്ക് കയറിയപ്പോൾ അല്പം ആശ്വാസം തോന്നി. ചെറിയൊരു മേശയിൽ ടോക്കണുകൾ നല്കാന്നിരിക്കുന്നയാളെ കണ്ടപ്പോൾ പഴയ കണക്കപ്പിള്ളയെ ഓർമ്മ വന്നു.
   ഊഴമെത്തിയപ്പോൾ അയാളെ സമീപിച്ചു.കരിമ്പേൻ തിന്ന പഴയ സഞ്ചിയിൽ നിന്ന് ഒരു റേഷൻ കാർഡ് എടുത്തു.
  “ബി.പി.എല്ല്. ആണ്‌, എന്തെങ്കിലും.....” പറഞ്ഞ് മുഴുവനാക്കാൻ സമ്മതിച്ചില്ല,
  “ഇവിടെ അങ്ങനൊന്നും ഇല്ല മാഷേ, കാശ് തന്നിട്ട് കയറിക്കോ....”
തർക്കിച്ചില്ല, ചീട്ടെഴുതി അകത്തേക്ക് കയറി. 


അരണ്ട വെളിച്ചം നിറഞ്ഞ മുറിയിൽ ഉള്ളിലേക്ക് പോകും തോറും തണുപ്പ് കൂടിക്കൂടി വന്നു.ഒടുവിൽ ആ തണുപ്പിൽ ഭാരം നഷ്ടപ്പെടുന്നത് ഞാൻ അറിഞ്ഞു. 

No comments:

Post a Comment